Sunday 28 January 2018

48. ബാലാക്കും ബാലാമും

ബൈബിൾക്കഥകള്‍ - 48

മോശ വീണ്ടും ജനങ്ങളെ മുമ്പോട്ടു നയിച്ചു.
അമോര്യ രാജാവായ സീഹോന്‍, തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ ഇസ്രായേലിനെ അനുവദിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ അവനെതിരെ യുദ്ധത്തിനു തയ്യാറായി. അതിശക്തമായ ഒരു സൈന്യമാണ് അമോര്യർക്കുണ്ടായിരുന്നത്. അവർ സർവ്വസന്നാഹങ്ങളുമായി ഇസ്രയേലിനെതിരേ വന്നു

യുദ്ധക്കളത്തിൽ ജോഷ്വാ ഇസ്രായേലിനെ നയിച്ചു. മോശയും എലീയാസാറും കർത്താവിനുമുമ്പിൽ കൈകളുയർത്തി  പ്രാർത്ഥിച്ചു. ഹെബ്രോണ്‍നഗരത്തില്‍വച്ചുണ്ടായ യുദ്ധത്തില്‍ സീഹോനെയും അവന്റെ സൈനികപ്രമുഖരെയും ഇസ്രായേല്‍ വധിച്ചു.
യുദ്ധവിജയത്തിനും വിശ്രമത്തിനുംശേഷം ഇസ്രായേൽ യാത്രതുടർന്നു. മരുഭൂമിയിൽനിന്നുമാറി, ബാഷാൻദേശത്തുകൂടെയാണ് മോശ തന്റെ ജനങ്ങളെ നയിച്ചത്. ബാഷാൻ രാജാവായ ഓഗ്,, തന്റെ ദേശത്തുകൂടെ കടന്നുപോകാൻ അവരെയനുവദിച്ചില്ല.

ഹെബ്രോനില്‍നിന്ന് ബാഷാനിലൂടെ കടന്നുപോകാന്‍ശ്രമിച്ച ഇസ്രായേലിനെ ഓഗ് തടഞ്ഞു. ജോഷ്വായുടെ സൈന്യം അവനോടേറ്റുമുട്ടി. കര്‍ത്താവിന്റെ കരം ഇസ്രായേലിനോടൊപ്പമുണ്ടായിരുന്നു. ഓഗിനേയും പുത്രന്മാരെയും ബാഷാനിലെ സകലജനങ്ങളെയും ഇസ്രായേല്‍ നശിപ്പിച്ചു. ബാഷാന്‍നഗരം അഗ്നിക്കിരയായി.

മുമ്പിലെത്തുന്ന തടസ്സങ്ങളെയെല്ലാം തച്ചുതകർത്ത്,,ഇസ്രായേല്‍ തങ്ങളുടെ പ്രയാണം തുടര്‍ന്നു.

മൂന്നു യുദ്ധങ്ങളിലെ വിജയം ഇസ്രായേലിനു വലിയ ആത്മധൈര്യം നല്കി. ജോഷ്വാ, ഇസ്രായേലിന്റെ സൈന്യത്തലവനായി, മുഴുവൻ ഇസ്രായേൽക്കാരുടെയും ഹൃദയത്തിലിടംപിടിച്ചു.
ജോര്‍ദ്ദാന്റെ കരയിൽ, ജറീക്കോയുടെ എതിര്‍വശത്തായി മൊവാബുസമതലത്തില്‍ അവര്‍ പാളയമടിച്ചു.

സിപ്പോറിന്റെ പുത്രനായ ബാലാക്ക് ആയിരുന്നു അപ്പോള്‍ മൊവാബിലെ രാജാവ്.

സീഹോനോടും ഒഗിനോടും ഇസ്രായേല്‍ചെയ്തകാര്യങ്ങള്‍കേട്ടറിഞ്ഞ ബാലാക്ക്, അസ്വസ്ഥനായി. ഇസ്രായേലിനെപ്രതി അവനും അവന്റെ രാജ്യം മുഴുവനും ചകിതരായി.  

ഈ ജനം, തന്നെയും തന്റെ രാജ്യത്തേയും കീഴടക്കുന്നതിനുമുമ്പ്, എങ്ങനെ അവരെ നശിപ്പിക്കാനാകുമെന്ന്, അയാള്‍ തന്റെ രാജ്യപ്രമുഖന്മാരുമായി കൂടിയാലോചന നടത്തി.

"ഈ ജനത വളരെ ശക്തരാണ്. കാള, വയലിലെ പുല്ലുതിന്നുന്നതുപോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. അവരെ പ്രതിരോധിക്കാന്‍ നമുക്കെന്തുചെയ്യാന്‍ സാധിക്കും?"

"അമോര്യരാജാവായിരുന്ന സീഹോനും  ബാഷാന്‍ രാജാവായിരുന്ന ഓഗും നമ്മളെക്കാള്‍ ശക്തരായിരുന്നു. ആരാദ് രാജ്യത്തേയും അവർ ആക്രമിച്ചു നശിപ്പിച്ചു. ശക്തരായ ആ രാജാക്കന്മാരെയെല്ലാം വധിച്ച്,.ആ അവരുടെ രാജ്യങ്ങള്‍ നശിപ്പിച്ച ഈ ജനതയോടു യുദ്ധംചെയ്തു ജയിക്കാന്‍ നമുക്കാവില്ല."

പിന്നെന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന്, രാജപ്രമാണികള്‍ക്കെല്ലാം ഒരുത്തരമേയുണ്ടായിരുന്നുള്ളൂ...

ബാലാം....! പ്രവാചകനായ ബാലാം!

"ബാലാം ഈ ജനതയെ ശപിച്ചാല്‍ അവര്‍ നശിക്കുകതന്നെ ചെയ്യും!!!" എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.

രാജാവായ ബാലാക്കിനും ആ അഭിപ്രായത്തോടു യോജിപ്പായിരുന്നു. ദൈവപുരുഷനായ ബാലാമിന്റെ അമാനുഷിക ശക്തിവൈഭവങ്ങള്‍ ബാലാക്കും കേട്ടറിഞ്ഞിരുന്നു.

അമോവിന്റെ ദേശത്ത്, യൂഫ്രട്ടീസ് നദീതീരത്തുള്ള പെത്തോറിലാണ് ബാലാം പ്രവാചകന്റെ ഭവനം. ബാലാക്ക് രാജാവ്, മൊവാബിലെയും മിദിയാനിലേയും പ്രമാണിമാരെ തന്റെ ദൂതന്മാരായി ബാലാമിന്റെ ഭവനത്തിലേക്കയച്ചു. ബാലാമിനു ദക്ഷിണയായി വലിയ സ്വര്‍ണ്ണശേഖരവും അവര്‍ കൊണ്ടുപോയി.
ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങളിവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി.

ബാലാക്കിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി. 

വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശങ്ങളെയെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ, ബാലാമിന്റെ സഹായംകൂടിയേതീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം.

അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."

സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌, എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."

ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.


ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങള്‍ ഇവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി. 

ബാലിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി.  വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശമെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ ബാലാക്കിന്റെ സഹായംകൂടിയേ തീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം 
അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.       

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."       
സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌ എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."
      
ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെതന്നെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.

No comments:

Post a Comment