Sunday 28 January 2018

48. ബാലാക്കും ബാലാമും

ബൈബിൾക്കഥകള്‍ - 48

മോശ വീണ്ടും ജനങ്ങളെ മുമ്പോട്ടു നയിച്ചു.
അമോര്യ രാജാവായ സീഹോന്‍, തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ ഇസ്രായേലിനെ അനുവദിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ അവനെതിരെ യുദ്ധത്തിനു തയ്യാറായി. അതിശക്തമായ ഒരു സൈന്യമാണ് അമോര്യർക്കുണ്ടായിരുന്നത്. അവർ സർവ്വസന്നാഹങ്ങളുമായി ഇസ്രയേലിനെതിരേ വന്നു

യുദ്ധക്കളത്തിൽ ജോഷ്വാ ഇസ്രായേലിനെ നയിച്ചു. മോശയും എലീയാസാറും കർത്താവിനുമുമ്പിൽ കൈകളുയർത്തി  പ്രാർത്ഥിച്ചു. ഹെബ്രോണ്‍നഗരത്തില്‍വച്ചുണ്ടായ യുദ്ധത്തില്‍ സീഹോനെയും അവന്റെ സൈനികപ്രമുഖരെയും ഇസ്രായേല്‍ വധിച്ചു.
യുദ്ധവിജയത്തിനും വിശ്രമത്തിനുംശേഷം ഇസ്രായേൽ യാത്രതുടർന്നു. മരുഭൂമിയിൽനിന്നുമാറി, ബാഷാൻദേശത്തുകൂടെയാണ് മോശ തന്റെ ജനങ്ങളെ നയിച്ചത്. ബാഷാൻ രാജാവായ ഓഗ്,, തന്റെ ദേശത്തുകൂടെ കടന്നുപോകാൻ അവരെയനുവദിച്ചില്ല.

ഹെബ്രോനില്‍നിന്ന് ബാഷാനിലൂടെ കടന്നുപോകാന്‍ശ്രമിച്ച ഇസ്രായേലിനെ ഓഗ് തടഞ്ഞു. ജോഷ്വായുടെ സൈന്യം അവനോടേറ്റുമുട്ടി. കര്‍ത്താവിന്റെ കരം ഇസ്രായേലിനോടൊപ്പമുണ്ടായിരുന്നു. ഓഗിനേയും പുത്രന്മാരെയും ബാഷാനിലെ സകലജനങ്ങളെയും ഇസ്രായേല്‍ നശിപ്പിച്ചു. ബാഷാന്‍നഗരം അഗ്നിക്കിരയായി.

മുമ്പിലെത്തുന്ന തടസ്സങ്ങളെയെല്ലാം തച്ചുതകർത്ത്,,ഇസ്രായേല്‍ തങ്ങളുടെ പ്രയാണം തുടര്‍ന്നു.

മൂന്നു യുദ്ധങ്ങളിലെ വിജയം ഇസ്രായേലിനു വലിയ ആത്മധൈര്യം നല്കി. ജോഷ്വാ, ഇസ്രായേലിന്റെ സൈന്യത്തലവനായി, മുഴുവൻ ഇസ്രായേൽക്കാരുടെയും ഹൃദയത്തിലിടംപിടിച്ചു.
ജോര്‍ദ്ദാന്റെ കരയിൽ, ജറീക്കോയുടെ എതിര്‍വശത്തായി മൊവാബുസമതലത്തില്‍ അവര്‍ പാളയമടിച്ചു.

സിപ്പോറിന്റെ പുത്രനായ ബാലാക്ക് ആയിരുന്നു അപ്പോള്‍ മൊവാബിലെ രാജാവ്.

സീഹോനോടും ഒഗിനോടും ഇസ്രായേല്‍ചെയ്തകാര്യങ്ങള്‍കേട്ടറിഞ്ഞ ബാലാക്ക്, അസ്വസ്ഥനായി. ഇസ്രായേലിനെപ്രതി അവനും അവന്റെ രാജ്യം മുഴുവനും ചകിതരായി.  

ഈ ജനം, തന്നെയും തന്റെ രാജ്യത്തേയും കീഴടക്കുന്നതിനുമുമ്പ്, എങ്ങനെ അവരെ നശിപ്പിക്കാനാകുമെന്ന്, അയാള്‍ തന്റെ രാജ്യപ്രമുഖന്മാരുമായി കൂടിയാലോചന നടത്തി.

"ഈ ജനത വളരെ ശക്തരാണ്. കാള, വയലിലെ പുല്ലുതിന്നുന്നതുപോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. അവരെ പ്രതിരോധിക്കാന്‍ നമുക്കെന്തുചെയ്യാന്‍ സാധിക്കും?"

"അമോര്യരാജാവായിരുന്ന സീഹോനും  ബാഷാന്‍ രാജാവായിരുന്ന ഓഗും നമ്മളെക്കാള്‍ ശക്തരായിരുന്നു. ആരാദ് രാജ്യത്തേയും അവർ ആക്രമിച്ചു നശിപ്പിച്ചു. ശക്തരായ ആ രാജാക്കന്മാരെയെല്ലാം വധിച്ച്,.ആ അവരുടെ രാജ്യങ്ങള്‍ നശിപ്പിച്ച ഈ ജനതയോടു യുദ്ധംചെയ്തു ജയിക്കാന്‍ നമുക്കാവില്ല."

പിന്നെന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന്, രാജപ്രമാണികള്‍ക്കെല്ലാം ഒരുത്തരമേയുണ്ടായിരുന്നുള്ളൂ...

ബാലാം....! പ്രവാചകനായ ബാലാം!

"ബാലാം ഈ ജനതയെ ശപിച്ചാല്‍ അവര്‍ നശിക്കുകതന്നെ ചെയ്യും!!!" എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.

രാജാവായ ബാലാക്കിനും ആ അഭിപ്രായത്തോടു യോജിപ്പായിരുന്നു. ദൈവപുരുഷനായ ബാലാമിന്റെ അമാനുഷിക ശക്തിവൈഭവങ്ങള്‍ ബാലാക്കും കേട്ടറിഞ്ഞിരുന്നു.

അമോവിന്റെ ദേശത്ത്, യൂഫ്രട്ടീസ് നദീതീരത്തുള്ള പെത്തോറിലാണ് ബാലാം പ്രവാചകന്റെ ഭവനം. ബാലാക്ക് രാജാവ്, മൊവാബിലെയും മിദിയാനിലേയും പ്രമാണിമാരെ തന്റെ ദൂതന്മാരായി ബാലാമിന്റെ ഭവനത്തിലേക്കയച്ചു. ബാലാമിനു ദക്ഷിണയായി വലിയ സ്വര്‍ണ്ണശേഖരവും അവര്‍ കൊണ്ടുപോയി.
ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങളിവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി.

ബാലാക്കിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി. 

വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശങ്ങളെയെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ, ബാലാമിന്റെ സഹായംകൂടിയേതീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം.

അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."

സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌, എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."

ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.


ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങള്‍ ഇവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി. 

ബാലിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി.  വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശമെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ ബാലാക്കിന്റെ സഹായംകൂടിയേ തീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം 
അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.       

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."       
സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌ എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."
      
ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെതന്നെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.

Sunday 21 January 2018

47. പിച്ചളസര്‍പ്പം

ബൈബിള്‍ക്കഥകള്‍ - 47

ആരാദ് എന്ന രാജ്യത്തില്‍പ്പെട്ട, അത്താറിം എന്ന ദേശത്തിനു സമീപത്തുകൂടെ ഇസ്രായേല്‍ജനത കടന്നുപോയി. 

ഈജിപ്തില്‍നിന്നൊളിച്ചോടിയ കുറേ അടിമകള്‍ തന്റെ തന്റെ രാജ്യാതിര്‍ത്തിയോടുചേര്‍ന്നു കടന്നുപോകുന്നതായി ആരാദ് രാജാവു തന്റെ ചാരന്മാരില്‍നിന്നറിഞ്ഞു. അവന്‍ തന്റെ സൈന്യത്തോടൊപ്പംചെന്ന്, ഇസ്രായേലിനെ ആക്രമിച്ചു. 

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഇസ്രായേല്‍ നടുങ്ങി.

കുറേപ്പേരെ ആരാദുകാർ തടവുകാരായി പിടിച്ചുകൊണ്ടുപോയി.

മോശ ഏലിയാസറിനൊപ്പം കര്‍ത്താവിനുമുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. "ക് ക് ക് കര്‍ത്താവേ, ഞ് ഞ് ഞ് ഞങ്ങളവരുടെ ദേശത്തു കാല്‍കുത്തിയില്ല, അവര്‍ക്കെതിരായി യാതൊരു തിന്മയും ചെയ്തില്ല. എ്എ്എ്എന്നിട്ടും അവര്‍ ഞങ്ങളെയാക്രമിച്ചു. ഞ് ഞ് ഞ് ഞങ്ങളുടെ സഹോദരന്മാരെ തടവുകാരാക്കി... ക് ക് ക് കര്‍ത്താവേ, അങ്ങയുടെ ജനതയോടു കരുണകാണിക്കണമേ... അവരെ ഞങ്ങളുടെ കൈകളില്‍ എല്പിച്ചുതരണമേ... അ്അ്അ്അങ്ങയുടെ ശക്തമായ കരങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെങ്കില്‍ ഞങ്ങളവരെ ഉന്മൂലനംചെയ്യും... അവരുടെ ദേശം തകര്‍ക്കും ... അ്അ്അ്അങ്ങാണു കര്‍ത്താവെന്നു സകലജനതകളുമറിയട്ടെ! എന്നാല്‍ കര്‍ത്താവേ, അ്അ്അ്അങ്ങു കല്പിക്കാത്ത ഒരുദേശത്തും ഞങ്ങള്‍ വസിക്കില്ല, ഒ്ഒ്ഒ്ഒരു സമ്പത്തും ഞങ്ങള്‍ കൈയടക്കില്ലാ..."

ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ആരാദ് രാജ്യത്തിനെതിരെ പ്രത്യാക്രമണത്തിനു തയ്യാറാടുത്തു. ആരാദിന്റെ വലിയ സൈന്യത്തിനുമുമ്പില്‍ ഇസ്രായേല്‍സേന വളരെ നിസ്സാരമായിരുന്നു. 

ജോഷ്വാ അവൻ്റെ സൈന്യത്തോടു പറഞ്ഞു: "കരബലത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു നമ്മള്‍ ഈ യുദ്ധം ജയിക്കാന്‍പോകുന്നത്. നിങ്ങൾ ധൈര്യമായിപ്പോരാടണം. നമ്മുടെ ശത്രുക്കളെ കർത്താവു നമ്മുടെ കരങ്ങളിലേല്പിക്കും... " ജോഷ്വായുടെ വാക്കുകൾ സൈനികരെ ശക്തിപ്പെടുത്തി. അവർ ആവേശത്തോടെ പോർക്കളത്തിൽപ്പോരാടി.

ജോഷ്വയുംകൂട്ടരും പടക്കളത്തിലായിരിക്കുമ്പോഴെല്ലാം മോശയും എലിയാസറും കര്‍ത്താവിന്റെ മുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

സൈനികപരിശീലനംനേടിയിട്ടില്ലാത്ത നാടോടിക്കൂട്ടത്തെ, പെട്ടെന്നു തോല്പിച്ചു തടവുകാരായിപ്പിടിക്കാമെന്ന് ആരാദുരാജാവു കരുതി.

എന്നാല്‍ കര്‍ത്താവ് ഇസ്രായേലിനൊപ്പമുണ്ടായിരുന്നു.

ഉയര്‍ത്തിയ കരങ്ങളോടെ കര്‍ത്താവിനുമുമ്പില്‍ മുട്ടുമടക്കിയ മോശയുടെ കരങ്ങള്‍ താണില്ല;  മോശയുടെ കരങ്ങൾ ഉയർന്നുനിന്ന സമയമത്രയും ജോഷ്വയുടെ വാള്‍ത്തല ശത്രുക്കളുടെമുമ്പിലും താണില്ല.


ആരാദ് രാജാവു തടവുകാരായിപ്പിടിച്ച ഇസ്രായേല്‍ക്കാരെയെല്ലാം ജോഷ്വാ മോചിപ്പിച്ചു. ആരാദ് രാജാവും അവന്റെ സൈനികരും ദേശവാസികളും ഒന്നൊഴിയാതെ വാളിനിരയായി. അവരുടെ പട്ടണങ്ങള്‍ ഇസ്രായേല്‍ അഗ്നിക്കിരയാക്കി...

ഇസ്രായേല്‍ക്കൂടാരങ്ങളില്‍ ആഹ്ലാദാരവങ്ങളുയര്‍ന്നു. കര്‍ത്താവുനല്കിയ വിജയത്തെപ്രതി ഏലിയാസര്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

വിജയാഘോഷങ്ങൾക്കുശേഷം, കൂടാരങ്ങളഴിച്ച്, ഹോര്‍മലയില്‍നിന്നു ചെങ്കടലിനുനേരെയുള്ള വഴിയിലൂടെ ഇസ്രായേല്‍ തങ്ങളുടെ യാത്രതുടര്‍ന്നു.

താവളമടിക്കാൻപറ്റിയ  ഇടംകിട്ടാതെ അവരുടെ യാത്ര തുടർന്നു. ദിവസങ്ങള്‍ കടന്നുപോകവേ, ജനം അക്ഷമരായിത്തുടങ്ങി.  ദൈവത്തിനും മോശയ്ക്കുമെതിരായി വീണ്ടും  പിറുപിറുപ്പുയർന്നു.

"എത്രനാളായി ഈ അലച്ചില്‍ തുടങ്ങിയിട്ട്? ഈ മരുഭൂമിയില്‍ക്കിടന്നു മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; ആകാശത്തുനിന്നു പൊഴിയുന്ന ഈ വിലകെട്ട അപ്പംതിന്നു ഞങ്ങള്‍ മടുത്തു."

മോശയും ജോഷ്വായും ജനങ്ങളെ സാന്ത്വനിപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമണിഞ്ഞില്ല.

അവര്‍ കര്‍ത്താവിനെതിരായി ശാപവാക്കുകളുതിര്‍ത്തു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരായി ജ്വലിച്ചു. ഇസ്രായേല്‍പ്പാളയത്തിനുചുറ്റും ആഗ്നേയസര്‍പ്പങ്ങളിഴഞ്ഞു. കൂടാരങ്ങൾക്കുള്ളിലും അവയിഴഞ്ഞെത്തി. നിരവധിപേരെ സര്‍പ്പങ്ങള്‍ കൊത്തി. അവയുടെ ദംശനമേറ്റവര്‍ അധികംവൈകാതെ പിടഞ്ഞുമരിച്ചു. തങ്ങള്‍ക്കുചുറ്റും ഇഴഞ്ഞുനീങ്ങുന്ന മരണദൂതന്മാര്‍ ഇസ്രായേല്‍ജനതയെ പരിഭ്രാന്തരാക്കി.

ജനങ്ങള്‍ മോശയുടെ അടുക്കല്‍വന്നു സാഷ്ടാംഗം നമസ്കരിച്ചു കരഞ്ഞു: "അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ച ഞങ്ങള്‍ വലിയ പാപമാണു ചെയ്തത്. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കേണമേ!"

മോശയ്ക്കു തന്റെ ജനത്തോട് അലിവുതോന്നി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

കര്‍ത്താവു മോശയോടു പറഞ്ഞു: "*ഒരു പിച്ചളസര്‍പ്പത്തെയുണ്ടാക്കി പാളയത്തില്‍ എവിടെനിന്നും കാണാനാകുംവിധം വടിയിലുയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല."


കര്‍ത്താവിന്റെ കല്പനയനുസരിച്ച്, മോശ പിച്ചളകൊണ്ട്, ഒരു സര്‍പ്പത്തെയുണ്ടാക്കി. അതിനെ വടിയിലുയര്‍ത്തിനിറുത്തി; സര്‍പ്പദംശനമേറ്റവരില്‍ ജീവനോടെ അവശേഷിച്ചവര്‍ ഉയര്‍ത്തിനിറുത്തിയ പിച്ചളസര്‍പ്പത്തെ നോക്കി; അവരുടെ ജീവന്‍ നഷ്ടപ്പെട്ടില്ല.

ഇസ്രായേല്‍പ്പാളയത്തിലെ ആഗ്നേയസര്‍പ്പങ്ങള്‍ വന്നതുപോലെതന്നെ എവിടെയ്ക്കോ ഇഴഞ്ഞുപോയി. എല്ലായിടത്തും ശാന്തത കൈവന്നു.

--------------------- --------------------- --------------------- 

Sunday 14 January 2018

46. അഹറോൻ വിടവാങ്ങുന്നു

ബൈബിള്‍ക്കഥകള്‍ - 46

കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞു: "ജനങ്ങളുടെമുമ്പില്‍ എന്നെ മഹത്വപ്പെടുത്തുംവിധം ദൃഢമായി നിങ്ങളെന്നില്‍ വിശ്വസിക്കാതിരുന്നതിനാല്‍ ഞാന്‍ ഇസ്രായേലിനുനല്കുന്ന ദേശത്തില്‍, അവരെക്കൊണ്ടെത്തിക്കുന്നതു നിങ്ങളായിരിക്കില്ല."

സീനായ്‌മലയുടെ താഴ്വാരത്തിലൂടെ സഞ്ചരിച്ച്, ഇസ്രായേല്‍ വീണ്ടും സീന്‍മരുഭൂമിയിലെത്തി. അവിടെ കാദേഷ് എന്ന പ്രദേശത്ത് അവര്‍ താവളമടിച്ചു. കാദെഷില്‍, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാട്ടിലൊരിടത്തും നീരുറവകളുണ്ടായിരുന്നില്ല. മരുഭൂമിയുടെ രൗദ്രത ജനങ്ങളെ തളര്‍ത്തി. കുടിക്കാന്‍ ശുദ്ധജലം ഒരിടത്തും ലഭിച്ചില്ല.

"ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിനുമുമ്പില്‍ മരിച്ചുവീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍.... ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഈ മരുഭൂമിയില്‍ക്കിടന്നു ചാകാന്‍, ഈജിപ്തില്‍നിന്നു ഞങ്ങളെ എന്തിനീ ദുഷിച്ചസ്ഥലത്തേക്കു കൊണ്ടുവന്നു?"

ജനങ്ങള്‍ മോശയ്ക്കും അഹറോനുമെതിരായി വീണ്ടുമൊന്നിച്ചുകൂടി. "ഗോതമ്പോ, മാതളപ്പഴമോ, മുന്തിരിയോ അത്തിപ്പഴമോ കണ്ട നാളുകൾപോലും വിസ്മൃതിയിലായി.... ഇവിടെ, ഈ മരുഭൂമിയിൽ, തൊണ്ട നനയ്ക്കാന്‍ ഒരിറ്റുവെള്ളംപോലും കിട്ടാനില്ലല്ലോ..."

ജനങ്ങളുടെ പരാതികള്‍ക്കു മറുപടി നല്കാനാകാതെ മോശയും അഹറോനും വലഞ്ഞു. അവര്‍ സമാഗമകൂടാരത്തിന്റെ മുന്നിലെത്തി. കൂടാരവാതില്‍ക്കല്‍ കര്‍ത്താവിനു മുമ്പില്‍ സാഷ്ടാംഗംവീണു നമസ്കരിച്ചു. കര്‍ത്താവിന്റെ മഹത്വം മേഘസ്തംഭത്തില്‍, കൂടാരത്തിനു മുകളില്‍ പ്രത്യക്ഷമായി.

അവിടുന്നു മോശയോടു പറഞ്ഞു: "നീയും നിന്റെ സഹോദരന്‍ അഹറോനുംകൂടെ ജനങ്ങളെ പാറകൂട്ടങ്ങള്‍ക്കരികില്‍ വിളിച്ചു കൂട്ടുക. അവരുടെ മുമ്പില്‍വച്ച്, വെള്ളം പുറപ്പെടുവിക്കാന്‍ പാറയോടാജ്ഞാപിക്കുക. അതു നിന്നെയനുസരിക്കും."

കര്‍ത്താവിന്റെ കല്പനപ്രകാരം മോശയും അഹറോനും സമൂഹത്തെ മുഴുവന്‍ പാറക്കൂട്ടത്തിനരികെ വിളിച്ചുകൂട്ടി. മോശയ്ക്കു വേണ്ടി അഹറോന്‍ സംസാരിച്ചു. "കർത്താവു നിങ്ങൾക്കായിചെയ്തുതന്ന വൻകാര്യങ്ങളൊന്നുമോർക്കാതെ, നിങ്ങളെന്തിനു പിറുപിറുക്കുന്നു? നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്നുപോലും ജലം പുറപ്പെടുവിക്കാൻ കർത്താവിനുകഴിയില്ലേ?"


മോശ വടിയുയര്‍ത്തി, രണ്ടുവട്ടം പാറമേലടിച്ചു. പാറയില്‍നിന്ന് ഒരുറവ പുറപ്പെട്ടു. മനുഷ്യരും മൃഗങ്ങളും ദാഹംതീര്‍ത്തു.

കാദെഷില്‍, പാറയില്‍നിന്നു ജലം ലഭിച്ച സ്ഥലത്തിനു മെറീബാ എന്നു മോശ പേരിട്ടു. 

ഇസ്രായേല്‍ജനം കാദെഷിലായിരിക്കുമ്പോള്‍ അഹറോന്റെ സഹോദരിയായ മിറിയാം മരിച്ചു. ഇസ്രായേല്‍മുഴുവന്‍ അവളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു. അവളുടെ മൃതദേഹം മെറീബയില്‍ സംസ്കരിച്ചു. 

അവളെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, ഇസ്രായേല്‍, കാദെഷില്‍നിന്നു യാത്ര പുറപ്പെടാന്‍ തയ്യാറായി. അതിനടുത്തുള്ള ഏദോം എന്ന രാജ്യത്തുകൂടെ കടന്നുപോകാന്‍ മോശയാഗ്രഹിച്ചു. അവന്‍ ഏദോം രാജാവിന്റെ പക്കലേക്കു ദൂതന്മാരെയയച്ചു.

ദൂതന്മാര്‍ രാജസന്നിധിയിലെത്തി. "നിങ്ങളുടെ രാജ്യത്തുകൂടെ കടന്നുപോകാന്‍ ഞങ്ങളെയനുവദിക്കണം. നിങ്ങളുടെ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കില്ല, നിങ്ങളുടെ കിണറുകളിലെ വെള്ളം ഞങ്ങള്‍ കുടിക്കില്ല. ഇടംവലം തിരിയാതെ രാജപാതയിലൂടെമാത്രം സഞ്ചരിച്ചു ഞങ്ങള്‍ നിങ്ങളുടെ രാജ്യംകടന്നു പോയിക്കൊള്ളാം."

എന്നാല്‍ ഏദോംരാജാവ് അനുവാദംനല്കിയില്ല.

ദൂതന്മാര്‍ വീണ്ടും പറഞ്ഞു. "പൊതുവഴിയിലൂടെ കടന്നുപോകണമെന്നല്ലാതെ മറ്റൊന്നും ഞങ്ങളാവശ്യപ്പെടുന്നില്ല. ഞങ്ങളോ ഞങ്ങളുടെ കാലികളോ നിങ്ങളുടെ കിണറുകളില്‍നിന്നു വെള്ളം കുടിക്കാനിടയായാല്‍ അതിനു നിങ്ങളാവശ്യപ്പെടുന്ന വില ഞങ്ങള്‍ തന്നുകൊള്ളാം."

ഇസ്രായേല്‍ ഈജിപ്തിലേക്കു പോയതുമുതല്‍ അവിടെനിന്നു മടങ്ങിയതുവരെയുള്ള കഥകള്‍ ഏദോംരാജാവറിഞ്ഞിരുന്നു. ഈജിപ്തിലുണ്ടായ മഹാമാരികളും ചെങ്കടലില്‍ ഈജിപ്തുസൈന്യത്തിനുണ്ടായ ദുരന്തവുമറിഞ്ഞിരുന്നതിനാല്‍ ഇസ്രായേലിനെ തന്റെ ദേശത്തു പ്രവേശിപ്പിക്കാന്‍ രാജാവു ഭയന്നു.

"ഇല്ല, നിങ്ങള്‍ എന്റെ രാജ്യത്തു പ്രവേശിക്കാന്‍ ഞാനനുവദിക്കുകയില്ല. ഇപ്പോള്‍ ദൂതന്മാര്‍ക്കു സുരക്ഷിതരായി മടങ്ങിപ്പോകാം. എന്നാല്‍ മറ്റാരെങ്കിലും ഈ ദേശത്തുകടന്നാല്‍ ഏദോംസൈന്യത്തിന്റെ കരുത്തു നിങ്ങളറിയും."

ദൂതന്മാര്‍ മടങ്ങിയെത്തി മോശയെ വിവരങ്ങളറിയിച്ചു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  ഏദോമിൻ്റെ സൈന്യനിര തമ്പടിച്ചു.

ദൂതന്മാരറിയിച്ച കാര്യങ്ങള്‍ മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരുമായി ചര്‍ച്ചചെയ്തു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  സൈന്യമണിനിരന്നെന്ന വിവരവും ഇസ്രായേല്‍ജനതയറിഞ്ഞു.

"ഇസ്രായേലിന്റെ അവിശ്വാസംമൂലം കര്‍ത്താവു കോപിഷ്ഠനായിരിക്കുന്നതിനാല്‍ ഏദോംരാജാവുമായി യുദ്ധത്തിലേര്‍പ്പെടുന്നതു വലിയ പരാജയത്തിലേക്കു നമ്മളെ നയിക്കുമെന്നാണ് എനിക്കു തോന്നുന്നത്." അഹറോന്‍ അഭിപ്രായപ്പെട്ടു. 

മോശയ്ക്കും ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ക്കും അതു ശരിയാണെന്ന അഭിപ്രായംതന്നെയാണുണ്ടായിരുന്നത്.

അതിനാല്‍ ഇസ്രായേല്‍ അവിടെനിന്നു പിന്‍വാങ്ങി, മരുഭൂമിയിലൂടെതന്നെ യാത്രചെയ്ത്‌, ഹോര്‍മലയുടെ താഴ്വാരത്തിലെത്തി.

അവിടെവച്ച്, കര്‍ത്താവു മോശയോടും അഹറോനോടുമായി പറഞ്ഞു: "അഹറോന്‍ തന്റെ പിതാക്കന്മാരോടുചേരാന്‍ കാലമായിരിക്കുന്നു. അതിനാൽ സ്ഥാനവസ്ത്രമഴിച്ച് അഹറോൻ്റെ പുത്രനായ ഏലിയാസറെ എല്പിക്കുക..."

കര്‍ത്താവിന്റെ വാക്കുകള്‍ ഇസ്രായേലിനെ അറിയിച്ചു.. സമൂഹംമുഴുവൻ അഹറോനുവേണ്ടി പ്രാർത്ഥിച്ചു. ഇസ്രായേൽജനതയ്ക്കുവേണ്ടി അഹറോൻചെയ്ത എല്ലാക്കാര്യങ്ങൾക്കും ശ്രേഷ്ഠന്മാർ നന്ദിയറിയിച്ചു.

ഇസ്രായേല്‍ജനംമുഴുവന്‍ നോക്കിനില്‍ക്കേ, അഹറോനും മോശയും അഹറോന്റെ പുത്രനായ എലിയാസറിനോടൊപ്പം ഹോര്‍മലയിലേക്കു കയറിപ്പോയി. മലമുകളില്‍വച്ച്, അഹറോന്റെ സ്ഥാനവസ്ത്രങ്ങളഴിച്ച്, മോശ എലിയാസറിനെ അണിയിച്ചു.

അഹറോന്‍, തന്റെ പുത്രനെ മാറോടുചേര്‍ത്ത് ആലിംഗനംചെയ്തു. അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചതിനുശേഷം തലയില്‍ കൈവച്ചനുഗ്രഹിച്ചു.

മോശയും എലിയാസറും അഹറോനെ ചുംബിച്ചു.

അഹറോന്‍, കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി. കര്‍ത്താവിനു നന്ദിപറഞ്ഞു സ്തുതിച്ചുകൊണ്ടിരിക്കേ, തളര്‍ന്നു പിന്നിലേക്കു മറിഞ്ഞുവീണു. പാറയില്‍വീഴാതെ മോശയും എലിയാസറും അവന്റെ മൃതദേഹം കൈകളില്‍ത്താങ്ങി. '

അവരവനെ അവിടത്തന്നെയുണ്ടായിരുന്ന ചെറിയൊരു ഗുഹയില്‍ സംസ്കരിച്ചു. ഗുഹാകവാടം കല്ലുകൊണ്ടടച്ചതിനുശേഷം,  മലയില്‍നിന്നിറങ്ങിവന്ന് അഹറോന്റെ മരണവാര്‍ത്ത അവര്‍
ഇസ്രായെല്യരെ അറിയിച്ചു. പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നെങ്കിലും ജനങ്ങളെല്ലാവരും ദുഃഖിതരായി. അഹറോന്റെ സ്മരണകള്‍ക്കുമുമ്പില്‍ ഇസ്രായേല്‍മുഴുവന്‍ മുപ്പതുദിവസം ദുഃഖമാചരിച്ചു.

മുപ്പതുദിവസങ്ങള്‍ക്കുശേഷം കൂടാരങ്ങളഴിച്ച്, അവർ യാത്രതുടര്‍ന്നു.

Sunday 7 January 2018

45. കാഴ്ചകള്‍: കാഴ്ചപ്പാടുകള്‍

ബൈബിള്‍ കഥകള്‍ - 45

കാനാന്‍ദേശം ഒറ്റുനോക്കാനായി ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെവീതം തിരഞ്ഞെടുത്ത ശേഷം മോശ അവരെ ഒന്നിച്ചു കൂട്ടി.

"നമ്മള്‍ വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയോടടുക്കുകയാണ്. പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമും ഇസഹാക്കും യാക്കോബും ജീവിക്കുകയും മരിക്കുകയും അന്ത്യവിശ്രമംകൊള്ളുകയും നാട്... തലമുറകളോളം നമുക്കായി കര്‍ത്താവു വാഗ്ദാനംചെയ്ത, തേനുംപാലുമൊഴുകുന്ന നാട്...!
നമ്മള്‍ ഈജിപ്തില്‍ പ്രവാസികളായിരുന്നപ്പോള്‍ അന്യജനതകള്‍ ദേശം കൈയടക്കി. 

അവരെക്കീഴടക്കി നാടുപിടിച്ചടക്കണമെങ്കില്‍, അവിടെ ഇന്നു ജീവിക്കുന്ന ജനതയുടെ ശക്തി ദൗര്‍ബ്ബല്യങ്ങള്‍ നമ്മളറിയണം. നിങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍വച്ചാണ്, നമ്മള്‍ യുദ്ധതന്ത്രങ്ങള്‍ മെനയുക. രണ്ടുപേര്‍വീതമുള്ള ഗണങ്ങളായി പോകുക. ആർക്കും നിങ്ങളെക്കുറിച്ചു സംശയമുണ്ടാകാൻ ഇടയാക്കരുത്. കര്‍ത്താവു നിങ്ങളോടൊപ്പമുണ്ടായിരിക്കട്ടെ."

ചാരന്മാര്‍ യാത്രയായി. മോശ പറഞ്ഞതുപോലെ രണ്ടുപേർവിതമുള്ള ആറുസംഘങ്ങളായി, വ്യത്യസ്തവഴികളിലൂടെയാണ് അവർ സഞ്ചരിച്ചത്.  

സിന്‍മരുഭൂമിമുതല്‍ ഹമാത്തിന്റെ കവാടത്തിനടുത്തു റഹോബുവരെയുള്ള പ്രദേശങ്ങളില്‍ അവരെത്തി. നെഗെബു കടന്ന്, ഹെബ്രോണിലെത്തി. 

ആ ദേശത്ത്, അഹിമാന്‍, ഷേഷായി, തല്‍മായി തുടങ്ങിയ ജനതകള്‍ വസിച്ചിരുന്നു. അമലേക്യര്‍, ഹിത്യര്‍, ജബൂസ്യര്‍ തുടങ്ങിയ വംശങ്ങളില്‍പ്പെട്ട ജനങ്ങളും ആ നാട്ടിലുണ്ടായിരുന്നു.  ചാരന്മാര്‍ കാനാൻദേശത്തുനിന്നുള്ള കാർഷികഫലങ്ങളും ശേഖരിച്ചു

എഷ്‌ക്കോള്‍ താഴ്‌വരയില്‍നിന്ന് ഒരു മുന്തിരിക്കൊമ്പു കുലകളോടുകൂടെ മുറിച്ചെടുത്തു രണ്ടുപേര്‍ അതു തണ്ടിന്മേല്‍ ചുമന്നുകൊണ്ടു പോന്നു. മാതളപ്പഴങ്ങളും അത്തിപ്പഴങ്ങളും ഒലിവു കായ്കളും അവര്‍ സാധിക്കുന്നത്ര ശേഖരിച്ചു.       


നാല്പതുദിവസങ്ങള്‍ക്കുശേഷം പന്ത്രണ്ടുപേരും കൂടാരങ്ങളില്‍ മടങ്ങിയെത്തി. തങ്ങള്‍ കൊണ്ടുവന്ന ഫലങ്ങളും ധാന്യങ്ങളും അവര്‍ മോശയ്ക്കും ഇസ്രായേല്‍ജനതയ്ക്കുംമുമ്പില്‍ വച്ചു. '

റൂബന്‍ഗോത്രത്തില്‍നിന്നു ചാരവൃത്തിക്കുപോയ ഷമ്മുവാ പറഞ്ഞു.

"തേനുംപാലുമൊഴുകുന്ന നാടെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് ആ നാട്. അത്രയ്ക്കു ഫലപുഷ്ടമായ മണ്ണ്! അവിടെനിന്നു ഞങ്ങള്‍ കൊണ്ടുവന്ന ഫലങ്ങളും ധാന്യങ്ങളും ആ നാടിന്റെ സമൃദ്ധിയുടെ അടയാളങ്ങള്‍തന്നെ! 

എന്നാല്‍ അതുപോലെതന്നെ അതിശക്തരും യുദ്ധവീരന്മാരുമാണ് അവിടുത്തെ ജനങ്ങള്‍. വളരെ വിശാലവും കോട്ടകളാല്‍ ചുറ്റപ്പെട്ടവയുമാണ് അവിടുത്തെ പട്ടണങ്ങള്‍. അതുകൊണ്ട് ആ നാടുപിടിച്ചടക്കാന്‍ നമ്മളെപ്പോലെ അശക്തരും നാടോടികളുമായ  ഒരു ജനത ചിന്തിക്കുന്നതുപോലും മരണതുല്യമായ പ്രവൃത്തിയാണ്‌."

അപ്പോള്‍ കാലെബ് എഴുന്നേറ്റുനിന്നു പറഞ്ഞു: "നമുക്കുടനെതന്നെ ആ ദേശം കൈവശപ്പെടുത്താനാകുമെന്ന് എനിക്കുറപ്പുണ്ട്. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്. കാരണം, അതു കര്‍ത്താവു നമുക്കു വാഗ്ദാനംചെയ്ത ദേശമാണ്‌."

എഫ്രായിംഗോത്രജനായ ജോഷ്വായൊഴികെ മറ്റു പത്തുപേരും കാലബിനെയെതിർത്തു.

"ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ നിനക്കങ്ങനെ തോന്നും. അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ നമുക്കു കഴിയില്ല; അവര്‍ നമ്മെക്കാള്‍ ശക്തന്മാരാണ്." ശിമയോന്‍ഗോത്രത്തില്‍നിന്നുള്ള ഷാഫാത്ത് പറഞ്ഞു.

"ഇസ്രായേല്‍ജനങ്ങളെ, നിങ്ങള്‍ കേള്‍ക്കണം, ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം, അതിനെ ആക്രമിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്; അവിടെ ഞങ്ങള്‍ കണ്ട മനുഷ്യര്‍ അതികായന്മാരാണ്. അവിടെയുള്ള മല്ലന്മാരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ചും അങ്ങനെതന്നെ തോന്നിയിരിക്കണം." ഷാഫത്ത് കുടുതൽ വിശദീകരിച്ചു

ജനങ്ങള്‍ ആ വാക്കുകള്‍ വിശ്വസിച്ചു. കാലബിൻ്റെ വാദങ്ങൾ നിരാകരിച്ച ജനങ്ങൾ, മോശയ്ക്കും അഹറോനുമെതിരെ തിരിഞ്ഞു. 

"അന്യ ജനതകളുടെ വാളിനിരയാക്കാന്‍, നിങ്ങൾ ഞങ്ങളെയീ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കളുടെ അടിമകളായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെപ്പോകുന്നതാണു നമുക്കു നല്ലത്..."

ജനക്കൂട്ടം മോശയോടു പറഞ്ഞു. "ഞങ്ങളെ ഈജിപ്തിലേക്കു തിരികെക്കൊണ്ടുപോകൂ. നിനക്കതിനു കഴിവില്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത്, അവനോടൊപ്പം ഈജിപ്തിലേക്കു മടങ്ങും."

അപ്പോള്‍ മോശയും അഹറോനും ജനങ്ങള്‍ക്കുമുമ്പില്‍ കമിഴ്ന്നുവീണു സാഷ്ടാംഗം നമസ്കരിച്ചു. "ന് ന് ന് നിങ്ങളുടെ ഇഷ്ടംപോലെയാകട്ടെ... ദ് ദ് ദ് ദേശമുറ്റുനോക്കാന്‍ പ് പ് പ് പോയവരില്‍ പത്തുപേരും നമ്മൾ പിന്തിരിയണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഭ്ഭ്ഭ്ഭൂരിപക്ഷത്തിന്റെ അഭിപ്രായം നമുക്കു മാനിക്കാം. പ് പ് പ് പരാജയപ്പെടാന്‍വേണ്ടി, ന് ന് ന് നമുക്കൊരു യുദ്ധത്തിനിറങ്ങേണ്ടാ..."

മോശയുടെയും അഹറോന്റെയും പ്രവൃത്തികാണുകയും വാക്കുകള്‍ കേള്‍ക്കുകയുംചെയ്ത ജോഷ്വായും കാലെബും തങ്ങളുടെ വസ്ത്രത്തിന്റെ മേലങ്കി കീറി.

ജോഷ്വാ ഉറക്കെ വിളിച്ചുപറഞ്ഞു. "ഇസ്രായേല്‍ജനങ്ങളെ, ശ്രേഷ്ഠന്മാരേ, നിങ്ങള്‍ എന്റെ വാക്കുകള്‍ കേള്‍ക്കണം.

കണ്മുമ്പിൽക്കാണുന്ന കാഴ്ചകളല്ല, നമ്മുടെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കേണ്ടത്. നമ്മുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ കാഴ്ചകളെ നമ്മള്‍ വിലയിരുത്തുകയാണു വേണ്ടത്.

ദൈവം തിരഞ്ഞെടുത്ത ജനതയാണു നമ്മളെന്ന ഉറച്ചബോദ്ധ്യമാകണം നമ്മുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തേണ്ടത്. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിനുശേഷം ഇന്നിതുവരെ കര്‍ത്താവു നമ്മളെ നയിച്ചതെങ്ങനെയെന്നു ചിന്തിക്കൂ... 

മുമ്പില്‍ ചെങ്കടലും പിന്നില്‍ ഈജിപ്തിന്റെ സേനയുമായിരുന്നിട്ടും നമ്മള്‍ പരാജയപ്പെട്ടോ? നമുക്കു കുടിക്കാന്‍ വെള്ളമില്ലാതായപ്പോള്‍ മാറായിലെ കയ്പുനീര്‍ അവിടുന്നു ശുദ്ധജലമാക്കിയില്ലേ? നമുക്കു ഭക്ഷിക്കാന്‍ ആകാശമിപ്പോഴും മന്നാ പൊഴിക്കുന്നില്ലേ? കിഴക്കന്‍കാറ്റില്‍ കര്‍ത്താവു നമുക്കായി കാടപ്പക്ഷികളെ അയച്ചില്ലേ? 

അതുകൊണ്ടു പ്രിയമുള്ളവരേ, ഇന്ന് അന്യര്‍ കൈവശപ്പെടുത്തിയിരിക്കുന്ന ആ ദേശം കര്‍ത്താവു നമുക്കു വാഗ്ദാനംചെയ്ത ദേശമാണ്. നമ്മുടെ പൂർവ്വപിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും യാക്കോബും ജീവിച്ച മണ്ണാണത്. നമ്മുടെ പന്ത്രണ്ടു ഗോത്രപിതാക്കന്മാർ പിച്ചവച്ചു വളർന്ന ദേശം...! കര്‍ത്താവിന്റെ കൃപയാല്‍ അതു നമുക്കു പിടിച്ചെടുക്കാനാകും. 

അവിടെയുള്ള ജനതയുടെ ശക്തിയെക്കുറിച്ചു ഭയാകുലത വേണ്ടാ... എത്ര ശക്തരായാലും അവര്‍ നമുക്കിരയാണ്. ഇനിയവര്‍ക്കു രക്ഷയില്ല. കാരണം, കര്‍ത്താവു നമ്മോടുകൂടെയാണ്; അവരെ നാം ഭയപ്പെടേണ്ടതില്ല..."

എന്നാല്‍ ജനക്കൂട്ടം മുഴുവന്‍ ജോഷ്വായ്ക്കും കാലെബിനുമെതിരായിത്തിരിഞ്ഞു. മോശ അവരെത്തടഞ്ഞില്ല. ജനക്കൂട്ടം ജോഷ്വായെയും കാലബിനെയും എറിഞ്ഞുകൊല്ലാന്‍ കല്ലുകള്‍ പെറുക്കി.

അപ്പോള്‍ വലിയൊരിടിമുഴക്കമുണ്ടായി. കര്‍ത്താവിന്റെ മഹത്ത്വം സമാഗമകൂടാരത്തില്‍ പ്രത്യക്ഷമായി.

മോശ തന്റെ തെറ്റുതിരിച്ചറിഞ്ഞു. കര്‍ത്താവിന്റെ സംരക്ഷണത്തിന്റെ കരങ്ങളെ ചില നിമിഷത്തേക്കു താന്‍ മറന്നതില്‍ മോശ പാശ്ചാത്തപിച്ചു. അവൻ കർത്താവിനു മുമ്പിൽ സാഷ്ടാംഗംവീണു ക്ഷമായാചനംചെയ്തു.

കര്‍ത്താവ് മോശയോടരുളിച്ചെയ്തു: "ഈ ജനം എത്രത്തോളമെന്നെ പ്രകോപിപ്പിക്കും? നിങ്ങളുടെ മദ്ധ്യേ, ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടയാളങ്ങള്‍ കണ്ടിട്ടും എത്രനാള്‍ നിങ്ങളെന്നെ വിശ്വസിക്കാതിരിക്കും? മഹാമാരിയാല്‍ ഞാനീ ജനതയെ നിര്‍മ്മൂലനം ചെയ്യും. എന്നാല്‍, ഇവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ നിന്നില്‍നിന്നു ഞാന്‍ പുറപ്പെടുവിക്കും."     

മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: "അ്അ്അ്അവിടുത്തെ ശക്തമായ കരമാണല്ലോ ഇ്ഇ്ഇഈ ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുപോന്നത്.  കക് ക് ര്‍ത്താവേ, അങ്ങ് ഈ ജനത്തിന്റെ മദ്ധ്യേയുണ്ടെന്ന് അവര്‍ക്കറിയാം. കാരണം, ഞ് ഞ് ഞ് ഞങ്ങളങ്ങയെ അഭിമുഖം കാണുന്നു; അ്അ്അ്അവിടുത്തെ മേഘം, ഞങ്ങളുടെ മുകളില്‍ എപ്പോഴും നില്‍ക്കുന്നു. പ് പ് പ് പകല്‍ മേഘസ്തംഭവും ര് ര് ര് രാത്രിയില്‍ അഗ്നിസ്തംഭവുംകൊണ്ട് അ്അ്അ്അവിടുന്നു ഞങ്ങള്‍ക്കു വഴകാട്ടുന്നു. അതിനാല്‍ ഒരൊറ്റയാളെയെന്നപോലെ അ്അ്അ്അങ്ങീ ജനത്തെ സംഹരിച്ചുകളഞ്ഞാല്‍ ഈഇ്ഇ്ഈജിപ്തുകാര്‍ പറയും: അവര്‍ക്കു കൊടുക്കാമെന്നു സത്യംചെയ്ത ദേശത്ത് അ്അ്അ്അവരെയെത്തിക്കാന്‍ കര്‍ത്താവിനു കഴിവില്ലാത്തതുകൊണ്ട് മരുഭൂമിയില്‍വച്ച് അവനവരെക്കൊന്നുകളഞ്ഞു. ഇ്ഇ്ഇ്ഈ ദേശത്തു വസിക്കുന്നവരോടും അവരിക്കാര്യം പറയും. 

കര്‍ത്താവേ, അങ്ങരുളിച്ചെയ്തിട്ടുള്ളതുപോലെ അ്അ്അ്അങ്ങയുടെ ശക്തി വലുതാണെന്നു പ്രകടമാക്കണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ക് ക് ക് കര്‍ത്താവു ക്ഷമാശീലനും അചഞ്ചലസ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അ്അ്അ്അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എ്എ്എ്എന്നാല്‍ കുറ്റക്കാരനെ വെറുതെവിടാതെ, പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെപ്പോലും മുമ് മ് മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങരുളിച്ചെയ്തിട്ടുണ്ടല്ലോ. അ്അ്അ്അങ്ങയുടെ കാരുണ്യാതിരേകത്തിനു യോജിച്ചവിധം ഈജിപ്തുമുതലിവിടംവരെ ഞങ്ങളോടു ക്ഷമിച്ചതുപോലെ ഇ്ഇ്ഇഇപ്പോഴും ഞങ്ങളുടെയപരാധം പൊറുക്കണമെന്ന് അങ്ങയോടു ഞാന്‍ യാചിക്കുന്നു."

അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: "നിന്റെ അപേക്ഷ സ്വീകരിച്ച് ഞാനെൻ്റെ ക്രോധമടക്കുന്നു. എന്നാല്‍ ഞാനാണേ, ഭൂമി നിറഞ്ഞിരിക്കുന്ന എന്റെ മഹത്ത്വമാണേ, കര്‍ത്താവായ ഞാന്‍ പറയുന്നു, എന്റെ മഹത്ത്വവും, ഈജിപ്തിലും മരുഭൂമിയിലുംവച്ചു ഞാന്‍ചെയ്ത അടയാളങ്ങളും കണ്ടിട്ടും എന്നെ പലപ്രാവശ്യം പരീക്ഷിക്കുകയും എന്റെ സ്വരം അവഗണിക്കുകയുംചെയ്ത ഈ ജനത്തിലാരും, അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരാരുമതു കാണുകയില്ല. എന്നാല്‍ എന്റെ ദാസനായ കാലെബിനെ, അവനൊറ്റുനോക്കിയ ദേശത്തേക്കു ഞാന്‍ കൊണ്ടുപോകും; അവന്റെ സന്തതികള്‍ അതു കൈവശമാക്കും. എന്തെന്നാല്‍, അവനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ്. അവനെന്നെ പൂര്‍ണ്ണമായി അനുഗമിക്കുകയും ചെയ്തു.      

വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും? എനിക്കെതിരേ ഇസ്രായേല്‍ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക: എന്നും ജീവിക്കുന്നവനായ ഞാന്‍ ശപഥംചെയ്യുന്നു: ഞാന്‍കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതുപോലെ ഞാന്‍ നിങ്ങളോടു ചെയ്യും. നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും. നിങ്ങളില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍പോലും, നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയുംമാത്രം അവിടെ പ്രവേശിക്കും. എന്നാല്‍, ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ ഭയപ്പെട്ട നിങ്ങളുടെ മക്കളെ ഞാനവിടെ പ്രവേശിപ്പിക്കും. നിങ്ങള്‍ തിരസ്‌കരിച്ച ആ ദേശം അവരനുഭവിക്കും.      

നിങ്ങളില്‍ അവസാനത്തെയാള്‍ ഈ മരുഭൂമിയില്‍ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതയ്ക്കു പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കൊപ്പം  ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞുതിരിയും. നാല്പതുദിവസം നിങ്ങള്‍ ആ ദേശത്തു രഹസ്യനിരീക്ഷണം നടത്തി. ഒരു ദിവസത്തിന് ഒരു വര്‍ഷംവീതം നാല്പതുവര്‍ഷത്തേക്കു നിങ്ങളുടെ അകൃത്യത്തിനു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യണം. എന്നോടു കാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത അങ്ങനെ നിങ്ങളറിയും.      
കര്‍ത്താവായ ഞാനാണു പറയുന്നത്: എനിക്കെതിരേ ഒത്തുചേര്‍ന്ന ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാനിതുചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍വരെ ഈ മരുഭൂമിയില്‍ത്തന്നെ മരിച്ചുവീഴും."    
കര്‍ത്താവറിയിച്ച കാര്യങ്ങള്‍ മോശ ജനങ്ങളോടു പറഞ്ഞു. ജനങ്ങള്‍ പാശ്ചാത്താപത്തോടെ വിലപിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍, ദേശം ഒറ്റുനോക്കാന്‍ മോശ അയച്ച പന്ത്രണ്ടുചാരന്മാരിൽ, നൂനിന്റെ മകനായ ജോഷ്വയും യഫുന്നയുടെ മകന്‍ കാലെബുമൊഴികെ മറ്റു പത്തുപേരും ജനങ്ങളുടെ മുമ്പില്‍ കുഴഞ്ഞുവീണു മരിച്ചു..

പിറ്റേന്ന് അതിരാവിലെ ജനങ്ങളില്‍ കുറേപ്പേര്‍ എഴുന്നേറ്റു മലമുകളിലേക്കു പോകാനൊരുങ്ങി. അവര്‍ മോശയെ സമീപിച്ചു പറഞ്ഞു: "ഞങ്ങള്‍ പാപം ചെയ്തുപോയി! എന്നാല്‍, കര്‍ത്താവു വാഗ്ദാനംചെയ്ത ദേശത്തേക്കു പോകാന്‍ ഇപ്പോഴിതാ ഞങ്ങള്‍ തയ്യാറാണ്."    

മോശ പറഞ്ഞു: നിങ്ങളെന്തിനു വീണ്ടും കര്‍ത്താവിന്റെ കല്പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല. ശത്രുക്കളുടെമുമ്പില്‍ തോല്‍ക്കാതിരിക്കാന്‍ നിങ്ങളിപ്പോള്‍ മുകളിലേക്കു കയറരുത്. എന്തെന്നാല്‍ കര്‍ത്താവു നിങ്ങളുടെകൂടെയില്ല. അമലേക്യരും കാനാന്യരും നിങ്ങള്‍ക്കെതിരേ നില്‍ക്കും. നിങ്ങളവരുടെ വാളിനിരയാകും.  നിങ്ങൾ കര്‍ത്താവിന്നു പുറംതിരിഞ്ഞിരിക്കുന്നതിനാല്‍ അവിടുന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കുകയില്ല."      

കര്‍ത്താവിന്റെ വാഗ്ദാനപേടകമോ മോശയോ പാളയത്തില്‍നിന്ന് ഇറങ്ങിച്ചെല്ലാതിരുന്നിട്ടും അവര്‍ ധിക്കാരപൂര്‍വ്വം മലയിലേക്കു കയറി, അമലേക്യരുടെ നാട്ടില്‍ പ്രവേശിച്ചു..  അമലേക്യരും കാനാന്യരും അവര്‍ക്കെതിരെ പടനയിച്ചെത്തി, ഹോര്‍മാവരെ അവരെ തോല്പിച്ചോടിച്ചു. 
അവരിൽപ്പലരുടേയും ശിരസ്സുകൾ ശത്രുക്കളുടെ വാളിനാൽ ഛേദിക്കപ്പെട്ടു