Thursday 22 April 2010

ചിക്കുവിന്റെ സംശയം.


"ചാച്ചാ, എനിക്കു വലിയൊരു സംശയമുണ്ട്."


വൈകുന്നേരം കുടുംബപ്രാര്ത്ഥനകഴിഞ്ഞ്, മുതിര്ന്നവര്ക്കെല്ലാം സ്തുതിചൊല്ലിയശേഷം ചിക്കു പറഞ്ഞു.

"എന്താണെങ്കിലും ചോദിച്ചുകൊള്ളൂ, ചാച്ചനറിയാവുന്നതാണെങ്കില്‍ പറഞ്ഞുതരാം"

"സംശയമിതാണ്. ഇന്നു നമ്മള്‍ മഹത്വത്തിന്റെ രണ്ടാംരഹസ്യത്തില്‍ ധ്യാനിച്ചതെന്താണ്?"

“ഓ, ഇതാണോ ഇത്ര വലിയ സംശയം? ഉയിര്ത്തെഴുന്നേറ്റ ഈശോനാഥന്‍ നാല്പതാംനാള്‍ ഉയിര്ത്തെഴുന്നേറ്റു എന്നതാണു മഹത്വത്തിന്റെ രണ്ടാംരഹസ്യം."

എയ്ഞ്ചലിന്റെ മറുപടിയില്‍ ഒരു പരിഹാസംകൂടി അടങ്ങിയിരുന്നു.




"ചുമ്മാ തോക്കില്‍ക്കേറി വെടിവയ്ക്കല്ലേ മോളേ, എന്റെന ചോദ്യം തീര്ന്നില്ല. ആദ്യം ലൂക്കയുടെ സുവിശേഷം ഇരുപത്തി മൂന്നാം അദ്ധ്യായത്തിലെ നാല്പത്തിമൂന്നാം വചനമൊന്നു വായിക്കാമോ?"

വചനഭാഗങ്ങള്‍ തനിക്കറിയാമെന്നൊരു ഗമയിലാണ് ചിക്കുവിന്റെ സംസാരം.

രോഷ്നി പെട്ടന്നുതന്നെ വചനംകണ്ടെത്തി ഉറക്കെ വായിച്ചു:

"യേശു അവനോട് അരുള്‍ ചെയ്തു, സത്യമായും ഞാന്‍ പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും."

"ങ്ഹാ, ഇതു തന്നെയാണ്‌ എന്റെ സംശയം;”

ചിക്കു പറഞ്ഞു..

“പശ്ചാത്തപിച്ച കള്ളനോടു കുരിശില്‍ക്കിടന്നു കൊണ്ടാണ്‌ ഈശോ ഇതു പറഞ്ഞത്. എന്നാല്‍ ഈശോ ഉയിര്ത്തു നാല്പതാംനാള്‍ സ്വര്ഗ്ഗാരോഹണം ചെയ്തുവെന്നാണു മഹത്വത്തിന്റെ രണ്ടാം രഹസ്യം. ഇതാണു ശരിയെങ്കിൽ ഈശോയോടൊപ്പം മരണദിവസം ആ വ്യക്തി എങ്ങനെ പറുദീസയില്‍ പോകും?"

"ഇത് എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള സംശയമാണ്‌."

രഹ്നയും ചിക്കുവിനെ പിന്താങ്ങി.

“എന്റെ മനസ്സിലും ഇതേ സംശയം പലപ്പോഴും ഉയര്ന്നിട്ടുണ്ട്."

ലവ്‌ലിയാന്റികൂടെ സംശയം ആവര്ത്തിയച്ചപ്പോള്‍ കുട്ടനങ്കിളിൽനിന്നു സംശയനിവൃത്തി ഉണ്ടായേ പറ്റൂ എന്നമട്ടില്‍ കുട്ടികള്‍ കുട്ടനങ്കിളിനെ നോക്കി.

"കുട്ടികള്ക്കു മാത്രമല്ല, മുതിര്ന്നവര്ക്കും പലപ്പോഴും ഉണ്ടായേക്കാവുന്ന ഒരു സംശയമാണിത്. എനിക്കറിയാവുന്നതുപോലെ ഇക്കാര്യം ഒന്നു വിശദീകരിക്കാന്‍ ഞാന്‍ ശ്രമിക്കാം."

കുട്ടനങ്കിള്‍ ഇതുപറഞ്ഞപ്പോള്‍ എല്ലാവര്ക്കും ഉത്സാഹമായി.

"ഷിവാനി ഒരു പേപ്പറും പേനയും എടുത്തുകൊണ്ടുവരൂ. അങ്കിള്‍ പറയുന്ന തിരുവചനങ്ങള്‍ ഒന്നു കുറിച്ചുവയ്ക്കണം. നിങ്ങള്ക്ക് പിന്നീടു പരിശോധിക്കുന്നതിനുവേണ്ടിയാണ്."

ഷിവാനി പെട്ടന്ന് ഒരു പുസ്തകവും പേനയുമെടുത്തു.

"പശ്ചാത്തപിച്ച കള്ളനോട് ഈശോ പറഞ്ഞ വാക്കുകള്‍ നാം വായിച്ചു കേട്ടുകഴിഞ്ഞു. എന്നാല്‍ യോഹന്നാന്‍ ഇരുപത് പതിനേഴിൽ ഉദ്ധിതനായ യേശു മഗ്ദലന മറിയത്തിനു പ്രത്യക്ഷനായി പറയുന്നത്, ഞാന്‍ ഇതുവരെ പിതാവിന്റെനയടുത്തേക്കു കയറിയിട്ടില്ല എന്നാണ്."

"ങ്ഹാ, ഇതു രണ്ടുംകൂടെ കേള്ക്കുമ്പോള്‍ ശരിക്കുമെന്തോ ഒരു ചേര്ച്ചയില്ലായ്മ തോന്നുന്നില്ലേ?"

ലവ്‌ലിയാന്റി ചോദിച്ചു.

"പക്ഷേ ഈശോ കളവു പറയുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ?"

"ഇല്ല, ഒരിക്കലുമില്ല!"

കുട്ടികള്‍ ഒരേ ശബ്ദത്തിൽ പറഞ്ഞു.

"അപ്പോള്‍ തീര്ച്ഛയായും നമ്മള്‍ മനസ്സിലാക്കിയതിൽ എവിടെയോ ഉള്ള തെറ്റാണ് വില്ലന്‍. നമുക്ക് സ്വര്ഗ്ഗരാജ്യത്തെക്കുറിച്ചു വിശുദ്ധഗ്രന്ഥം നല്കുന്ന ചില സൂചനകള്‍ നോക്കാം. കൊറിന്ത്യര്ക്കുള്ള രണ്ടാം ലേഖനം പന്ത്രണ്ടാമദ്ധ്യായത്തിലെ രണ്ടാം വചനമൊന്ന് വായിക്കൂ"

"പതിന്നാലു വര്ഷം മുമ്പു മൂന്നാം സ്വര്ഗ്ഗംവരെ ഉയര്ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിയില്ല"

രോഹിത്ത് വചനഭാഗം വായിച്ചു.

ഇതിനര്ത്ഥം സ്വര്ഗ്ഗത്തിനു കുറഞ്ഞതു മൂന്ന് തലങ്ങളെങ്കിലുമുണ്ട് എന്നല്ലേ? പന്ത്രണ്ടാം പീയൂസ് മാര്പ്പാപ്പ 1943ല്‍ പ്രസിദ്ധപ്പെടുത്തിയ വിശ്വലേഖനത്തിൽ ഇങ്ങനെ പറയുന്നു:

‘സ്വര്ഗ്ഗത്തിൽ ലഭിക്കുന്ന ദൈവദര്ശനത്തിൽ ആത്മാവ് ഒരു ദിവ്യപ്രകാശത്താല്‍ ഉയര്ത്തപ്പെടുന്നു. അതിനാല്‍ അതിന്റെ കണ്ണുകള്ക്കു പിതാവിനേയും പുത്രനേയും പരിശുദ്ധാത്മാവിനേയും നേരിട്ടു കാണാനാകും. പരിശുദ്ധ ത്രീത്വമനുഭവിക്കുന്ന സൗഭാഗ്യത്തിനു സദൃശ്യമായ സ്വര്ഗ്ഗഭാഗ്യം അനുഭവിക്കുന്നതിന്‌ ഇടയാകുകയുംചെയ്യും.‘

ഒരുപക്ഷേ ഇതാവും സ്വര്ഗ്ഗത്തിന്റെ ഏറ്റവും ഉയര്ന്ന തലം. ഈയൊരു തലത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാവാം ഈശോയുടെ സ്വര്‍ഗ്ഗാരോഹണം എന്നതു കൊണ്ടു വിശുദ്ധ വേദപുസ്തകം അര്ത്ഥംമാക്കുന്നത്. ‘ഞാന്‍ ഇതുവരെ പിതാവിന്റെയടുത്തേക്ക് കയറിയിട്ടില്ല’ എന്ന് ഈശോ പറയുമ്പോള്‍ പരിശുദ്ധ ത്രീത്വം അവിഭാജ്യമായി വസിക്കുന്ന സ്വര്ഗ്ഗത്തിന്റെ ഈയൊരു തലം തന്നെയാവും അവിടുന്ന് ഉദ്ദ്യേശിക്കുന്നത്."കുട്ടനങ്കിള്‍ പറഞ്ഞു.

"അപ്പോള്‍ സ്വര്ഗ്ഗത്തിന്റെ ആദ്യത്തെ ഏതെങ്കിലും ഒരു തലത്തിലാകാം മാനസാന്തരപ്പെട്ട കള്ളന്റെ ആത്മാവ് യേശുവിനോടൊപ്പം ചെന്നുചേര്ന്നിട്ടുണ്ടാവുക, അല്ലേ കുട്ടനങ്കിളേ?" കിച്ചു ചോദിച്ചു.

"തീര്ച്ഛയായും നമ്മള്‍ അങ്ങനെതന്നെയാണു കരുതേണ്ടത്. നീ ഇന്ന് എന്റെകൂടെ പറുദീസയിലായിരിക്കുമെന്ന് ഈശോ മാനസാന്തരപ്പെട്ട കള്ളനോടു പറയുകയും പിന്നീട്, ഉയിർപ്പിനുശേഷം, ഞാന്‍ ഇതുവരെ പിതാവിന്റെ അടുത്തേക്കു കയറിയിട്ടില്ല എന്നു മഗ്ദലന മറിയത്തോടു പറയുകയുംചെയ്യുന്നതിൽനിന്നു നമുക്കു ലഭിക്കുന്ന സൂചന അതാണ്."

"സ്വര്ഗ്ഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ബൈബിളിൽ മറ്റെവിടെയെങ്കിലും പറയുന്നുണ്ടോ ചാച്ചാ?"

ചിന്നു മോള്‍ ചോദിച്ചു.

ലൂക്കയുടെ സുവിശേഷം പതിനാറാം അദ്ധ്യായത്തില്‍ 19 മുതൽ 31 വരെ വചനങ്ങളില്‍ ധനവാന്റെയും ലാസറിന്റെയും അന്യാപദേശകഥയില്‍ മരിച്ച ലാസറിനെ മാലാഖമാര്‍ അബ്രഹാമിന്റെ മടിയിലേക്കു സംവഹിച്ചു എന്നു കാണുന്നു. ഒരുപക്ഷേ 'അബ്രഹാമിന്റെ മടി' എന്നതും സ്വര്ഗ്ഗത്തിന്റെ മറ്റൊരു തലമാകാം. അതല്ലാതെ മറ്റെന്തെങ്കിലും പരാമര്ശമുള്ളതായി എനിക്കറിയില്ല."

"യഥാര്ത്ഥത്തിൽ മനുഷ്യബുദ്ധിക്കു സങ്കല്പിക്കാവുന്നതിലുമൊക്കെ വലിയ യാഥാര്ത്ഥ്യമാണ് സ്വര്ഗ്ഗം. കൊറിന്തോസുകാര്ക്കുള്ള ഒന്നാം ലേഖനത്തിന്റെ‍ രണ്ടാമദ്ധ്യായം ഒമ്പതാം വചനം ആരെങ്കിലുമൊന്നു വായിക്കാമോ?"

രോഹിത്ത് ഉടന്‍തന്നെ ബൈബിളെടുത്ത് കുട്ടനങ്കിള്‍ പറഞ്ഞ വചനഭാഗം വായിച്ചു:

"തന്നെ സ്നേഹിക്കുന്നവര്ക്കായി ദൈവം സജ്ജമാക്കിയിരിക്കുന്നതു കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല, മനുഷ്യഹൃദയങ്ങളില്‍ പ്രവേശിച്ചിട്ടുമില്ല."

"പൌലോസ് ശ്ലീഹാ പറയുന്നതു കേട്ടില്ലേ? അതുകൊണ്ട് ഈ വിഷയത്തില്‍ ഇതില്‍ കൂടുതൽ നമ്മള്‍ ചര്ച്ച ചെയ്യേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുകാര്യംമാത്രം എപ്പോഴും ഓര്ക്കുക: സ്വര്ഗ്ഗം ദൈവത്തിന്റെ വാസസ്ഥലമാണ്. ദൈവമഹത്വം ഉജ്ജ്വലമായി പ്രകാശിക്കുന്ന അവിടെ, അതിയായ സന്തോഷവും സൗഭാഗ്യവും സമാധാനവും സ്നേഹവും ആനന്ദവും എല്ലാം അനുഭവിച്ച് നിത്യകാലം ജീവിക്കേണ്ടവരാണു നമ്മള്‍. നമ്മുടെ പാപങ്ങള്‍വഴി ആ നിത്യജീവിതം നമുക്കു നഷ്ടമാകരുതെന്നു ദൈവമാഗ്രഹിക്കുന്നു. അതുകൊണ്ടു ദൈവഹിത പ്രകാരം ജീവിതം ചിട്ടപ്പെടുത്താന്‍ നിങ്ങളെല്ലാവരും ശ്രദ്ധിക്കണം."

കുട്ടനങ്കിള്‍ പറഞ്ഞതു പൂര്ണ്ണമായി സമ്മതിച്ചുകൊണ്ട് എല്ലാവരും തലകുലുക്കി.

"ഓ, സംസാരിച്ചിരുന്നു നേരംഒരുപാടായി. വേഗം അത്താഴം കഴിച്ചു കിടന്നുറങ്ങാം."

ലവ്‌ലിയാന്റി അടുക്കളയിലേക്കോടി.

"ഇടയ്ക്കു നമ്മള്‍ വായിച്ച വചനഭാഗങ്ങളൊക്കെ ഷിവാനി കുറിച്ചെടുത്തല്ലോ അല്ലേ? നാളെ രാവിലെതന്നെ എല്ലാവരും അതെല്ലാം ഒന്നുകൂടെ വായിച്ച് നോക്കാന്‍ മറക്കേണ്ട."

കുട്ടനങ്കിള്‍ ഓര്മ്മിപ്പിച്ചു.

2 comments:

  1. ഇങ്ങനൊരാളെ ഞാൻ ബ്ലോഗ്ഗിൽ കാണാൻ വൈകിയല്ലോ.ബ്ലോഗ്ഗ് എഴുതും ന്നു എനിക്കറിയാൻ വയ്യായിരുന്നു.ഇവിടെ കണ്ടതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല

    ReplyDelete